ഓക്സ്ഫോർഡ് സര്‍വ്വകലാശാലയുടെ കൊവിഡ് വാക്‌സിന് ഈ വർഷാവസാനത്തോടെ ആരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.
നേരത്തെ ബ്രിട്ടണില്‍ പരീക്ഷണങ്ങളിൽ പങ്കെടുത്തവരിലൊരാൾക്ക് ശരീരികാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേയും പരീക്ഷണം താത്കാലികമായി നിർത്തിവെച്ചിരുന്നു.
യു.എസ്, യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ 30,000 ത്തോളം പേരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താനായിരുന്നു ഓക്സ്ഫോർഡിന്റെ പദ്ധതി. എന്നാല്‍ വാക്സിന്‍ സ്വീകരിച്ച വ്യക്തിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടതോടെ ലോകത്തെല്ലായിടത്തും ഉള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചു.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്‌കോ) വിദഗ്ദ്ധ സമിതി കമ്പനിയോട് നേരത്തെ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് എസ്‌ഐഐ പുതുക്കിയ നിർദ്ദേശം അയച്ചത്. സൈറ്റുകളുടെ വിതരണവും ഡ്രോപ്പ്ഔട്ട് നിരക്കും ഉൾപ്പെടെ എട്ട് പാരാമീറ്ററുകളിലാണ് പാനൽ മാറ്റങ്ങൾ തേടിയിരുന്നത്.